(Translated by https://www.hiragana.jp/)
Did birds steal gold jewellery to make nest - Fact Check: ബാഗ്ലൂരിലെ ജുവലറികളില്‍ നിന്നെടുത്ത സ്വര്‍ണ്ണം കൊണ്ട് കൂടുകൂട്ടിയ കിളികള്‍? സത്യമിതാണ് - Fact Check: Did birds steal gold jewellery to make nest? Here is the truth - Malayalam News
 

Fact Check: ബാഗ്ലൂരിലെ ജുവലറികളില്‍ നിന്നെടുത്ത സ്വര്‍ണ്ണം കൊണ്ട് കൂടുകൂട്ടിയ കിളികള്‍? സത്യമിതാണ്

ഡിജിറ്റല്‍ ക്രിയേറ്ററായ സുരേന്ദ്ര ഗര്‍വാള്‍ എന്നയാള്‍ നിര്‍മിച്ച എഐ വീഡിയോയാണിത്.

Fact Check Fact Check

സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു കൂടിനു മുകളില്‍ ഇരിക്കുന്ന രണ്ട് പക്ഷികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബാംഗ്ലൂര്‍ ഹൈകോര്‍ട്ട് റോഡിലുള്ള മൂന്ന് ജുവലറികളില്‍ നിന്ന് കൊത്തിയെടുത്തുകൊണ്ട് പോയ ഏകദേശം ഒരു കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് കൂടുകൂട്ടിയ കിളികളാണെന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഇപ്പോള്‍ ഈ ജുവലറികളില്‍ സെക്യൂരിറ്റിയെ ഏര്‍പ്പാടാക്കിയെന്നും വീഡിയോയിലുള്ളയാള്‍ പറയുന്നുണ്ട്. 

" ഇവന്മാര്‍ കൊള്ളാലോ, സ്വര്‍ണ്ണം റിസ്‌കല്ലേ.."എന്നെഴുതിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.

എന്നാല്‍ വൈറല്‍ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഡിജിറ്റല്‍ ക്രിയേറ്ററായ സുരേന്ദ്ര ഗര്‍വാള്‍ എന്നയാള്‍  നിര്‍മിച്ച എഐ വീഡിയോയാണിത്.

ഫേസബുക്ക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്

അന്വേഷണം

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ surendra_garhwal എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2025 ഏപ്രില്‍ ഒന്നിനാണ് റീല്‍ രൂപത്തില്‍ ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം പേജിന്റെ ബയോ അനുസരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ആര്‍ട്ട് ഇഷ്ടപ്പെടുന്ന ഡിജിറ്റല്‍ ക്രിയേറ്റര്‍ ആണ് സുരേന്ദ്ര ഗര്‍വാള്‍.

 

 

വൈറല്‍ വീഡിയോയ്ക്ക് സമാനമായ നിരവധി എഐ നിര്‍മിത വീഡിയോകളും ചിത്രങ്ങളും സുരേന്ദ്ര ഗര്‍വാള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

വൈറല്‍ വീഡിയോ എഐ നിര്‍മിതമാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനായി ഞങ്ങള്‍ ഹൈവ് മോഡറേഷന്‍ എന്ന എഐ ഡിറ്റക്റ്റ് ടൂള്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇതിന്റെ ഫലം അനുസരിച്ച് 98.6% ആര്‍ട്ടിഫിഷ്യല്‍ വീഡിയോ ആണിതെന്ന് വ്യക്തമായി. ഹൈവ് മോഡറേഷന്‍ പരിശോധനയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

Advertisement

ബാംഗ്ലൂര്‍ ഹൈക്കോര്‍ട്ട് റോഡിലുള്ള ജുവലറികളില്‍ നിന്ന് ഇത്തരത്തില്‍ പക്ഷികള്‍ ആഭരണം എടുത്തുകൊണ്ടുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും ഞങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ഇതു സംബന്ദിച്ച റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല.

ലഭ്യമായ വിവരങ്ങളില്‍ ബാംഗ്ലൂരിലെ ജുവലറികളില്‍ നിന്നെടുത്ത സ്വര്‍ണ്ണം ഉപയോഗിച്ച് പക്ഷികള്‍ കൂടുകൂട്ടി എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ എഐ നിര്‍മിതമാണെന്ന് വ്യക്തമായി.
 

ഫാക്ട് ചെക്ക്

social media user

വാദം

ബാംഗ്ലൂരിലെ ജുവലറികളില്‍ നിന്നെടുത്ത സ്വര്‍ണ്ണം ഉപയോഗിച്ച് പക്ഷികള്‍ കൂടുകൂട്ടിയ ദൃശ്യം.

നിഗമനം

വൈറല്‍ വീഡിയോയിലുള്ള യഥാര്‍ഥ കിളികള്‍ കൂടു കൂട്ടിയ ദൃശ്യമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡിജിറ്റല്‍ ക്രിയേറ്ററായ സുരേന്ദ്ര ഗര്‍വാള്‍ നിര്‍മിച്ച വീഡിയോയാണിത്.

കാക്കകളുടെ എണ്ണം കളവിന്റെ തീവ്രത സൂചിപ്പിക്കുന്നു

  • ഒരു കാക്ക : അർദ്ധ സത്യം
  • രണ്ട് കാക്കകൾ : ഏറിയപങ്കും അസത്യം
  • മൂന്ന് കാക്കകൾ : തികച്ചും അസത്യം
social media user
വസ്തുതാ പരിശോധനക്കായി ഞങ്ങളെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവോ?
സത്യം അറിയാൻ, ഞങ്ങളുടെ 73 7000 7000 എന്ന നമ്പറിലേക്ക് അയയ്ക്കുക.
ഞങ്ങളുടെ factcheck@intoday.com എന്ന ഇ-മെയിൽ ഐഡിയിലേക്കും അയക്കാം
Advertisement