Activate your premium subscription today
Sunday, Jun 1, 2025
ജിഡിപിയുടെ മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ പോയവാരത്തിൽ വലിയ ചർച്ചയായി. മറ്റു രാജ്യങ്ങളെ പിന്തള്ളി മുന്നേറുകയാണോ ഇന്ത്യ? ഇന്ത്യയുടെ ജിഡിപിയുടെയും ആളോഹരി വരുമാനത്തിന്റെയും പേരുപറഞ്ഞ് ഇപ്പോൾ എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച കൊടുമ്പിരിക്കൊള്ളുന്നത്? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പ്രീമിയം സ്റ്റോറിക്ക് ഏറെ വായനാക്കാരെ ലഭിച്ചു. ദേശീയപാത നിർമിതിയിലെ അപാകതകൾ ചർച്ചകളിൽ നിറയുമ്പോൾ, കേരളത്തിന്റെ റോഡുവികസനത്തിന് വേഗം കൂട്ടിയവരെയും തുരങ്കം വച്ചവരെയും ഓർക്കാതിരിക്കാതെ വയ്യ
1912 ഏപ്രിൽ 15ന് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്കു മറഞ്ഞ ടൈറ്റാനിക് എന്ന കപ്പലിനെ തേടി ഒട്ടേറെ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. നിലവിൽ ഏകദേശം 12,500 അടി താഴെയാണ് ടൈറ്റാനിക് വിശ്രമംകൊള്ളുന്നത്. ഈ ഭീമൻ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അന്തർവാഹിനിയിലും പ്രത്യേക യാനങ്ങളിലും പോകുന്നതിന് പ്രത്യേക പാക്കേജ്ഡ് ടൂറുകൾ വരെയുണ്ട്. അത്തരത്തിൽ 2023ൽ യാത്ര പോയ ടൈറ്റൻ എന്ന യാനം പൊട്ടിത്തെറിച്ച് യാത്രികരെല്ലാം മരിച്ചത് വൻ വാർത്തയായിരുന്നു. അറ്റ്ലാന്റിക്കിൽ മാത്രമല്ല ഇങ്ങിവിടെ അറബിക്കടലിലും കപ്പലുകൾ മുങ്ങിയിട്ടുണ്ട്. അതിൽത്തന്നെ തിരുവനന്തപുരം അഞ്ചുതെങ്ങിലെ കപ്പൽപാര് പ്രശസ്തമാണ്. തീരത്തുനിന്ന് ഏകദേശം 9.7 കിലോമീറ്റർ മാറി 43 മീറ്റർ ആഴത്തിലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ വർഷങ്ങൾക്കു മുൻപ് മുങ്ങിയത്. കപ്പലിനോടു ചേർന്ന് ഇപ്പോഴൊരു ആവാസവ്യവസ്ഥതന്നെ രൂപപ്പെട്ടിരിക്കുന്നു.
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
ജിഡിപിയുടെ (GDP- Gross Domestic Product) മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ജപ്പാനെ മറികടന്നിട്ടില്ല, എന്നാൽ 2025ൽതന്നെ മറികടക്കുമെന്ന് വിശദീകരിച്ച് നിതി ആയോഗ് അംഗമായ അരവിന്ദ് വിർമാനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചിലർ ജപ്പാനെ ജിഡിപിയിൽ മറികടന്നാലും ആളോഹരി വരുമാനത്തിൽ (per capita income) ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വാദവുമായി സമൂഹമാധ്യമങ്ങളിലും മറ്റും കളംനിറഞ്ഞിട്ടുമുണ്ട്. 2014ൽ മൊത്ത ആഭ്യന്തര ഉൽപാദന (GDP) മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം 10 ആയിരുന്നു. തുടർന്ന് 10 വർഷത്തിനിടെ ഇന്ത്യ മറികടന്നത് ബ്രസീൽ, കാനഡ, ഇറ്റലി, ഫ്രാൻസ്, റഷ്യ, യുകെ എന്നീ വമ്പന്മാരെ. നിലവിൽ 3.9 ലക്ഷം കോടി (ട്രില്യൻ) ഡോളർ മൂല്യവുമായി ഇന്ത്യ 5-ാം സ്ഥാനത്തും 4.02 ട്രില്യൻ ഡോളർ മൂല്യവുമായി ജപ്പാൻ 4-ാം സ്ഥാനത്തുമാണ്. 2025ന്റെ അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് രാജ്യാന്തര നാണയനിധി (IMF) പറഞ്ഞത്. അതായത്, ഇന്ത്യയുടെ ജിഡിപി മൂല്യം
‘കപ്പൽ പകുതിയും മുങ്ങിപ്പോയിരുന്നു. ആലോചിച്ചു നില്ക്കാൻ നേരമില്ല. എവിടെനിന്നോ തപ്പിയെടുത്ത ഒരു ലൈഫ് ജാക്കറ്റ് ശരിക്ക് കെട്ടു മുറുക്കാന് പോലും സാധിക്കുന്നതിനു മുൻപ് കടലിലേക്കു ചാടേണ്ടി വന്നു. നീന്തുന്നതിനിടെ മേൽവസ്ത്രങ്ങൾ അഴിച്ചെറിഞ്ഞു. കടൽത്തിരകളുടെ തള്ളിക്കയറ്റത്തിൽപ്പെട്ട് ഉപ്പുവെള്ളം കുടിച്ചുകൊണ്ടേയിരുന്നു. തണുപ്പുകൊണ്ട് ശരീരം കോച്ചി വിറച്ചു. കൂറ്റൻ സ്രാവുകൾ ദേഹത്ത് ഉരസിനടന്നു. അവയ്ക്കിരയായിത്തീരുന്നവരുടെ ദീനരോദനം കേട്ട് ഞെട്ടിവിറച്ചു. തൊട്ടടുത്ത് ഒരാൾ രക്ഷയ്ക്കുവേണ്ടി മറ്റൊരാളെ കടന്നുപിടിച്ചപ്പോൾ ഇരുവരും ഒരുമിച്ചു മുങ്ങിമരിക്കുന്നത് നേരിൽ കണ്ടു. എന്നിട്ടും ആത്മധൈര്യം കൈവിട്ടില്ല. ക്രമേണ ഇരുട്ടായി...’. 1973 ജൂലൈ 14ന്
മലപ്പുറം കൂരിയാട്ട് 12 മീറ്ററിലേറെ ഉയരത്തിൽ നിർമിച്ച ദേശീയപാതയും സർവീസ് റോഡും തകർന്നതു ഞെട്ടലോടെയാണ് കേരളം കണ്ടത്. ദേശീയപാത നിർമാണത്തിൽ അനുഭവസമ്പത്തുള്ള കമ്പനിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പാളിച്ച വരാനുള്ള കാരണം, മഴയും മാറിയ കലാവസ്ഥയുമാണോ വില്ലൻ, നിർമാണത്തിന്റെ മുന്നൊരുക്കങ്ങളിൽ വേണ്ടത്ര ശ്രദ്ധയുണ്ടായില്ലേ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പല ലേഖനങ്ങൾ പ്രീമിയം പ്രസിദ്ധീകരിച്ചു. വിദഗ്ധാഭിപ്രായങ്ങൾ ചേർത്തു തയാറാക്കിയ ആ ശാസ്ത്രീയ അവലോകനങ്ങൾ ലക്ഷക്കണക്കിനു പേരാണു വായിച്ചത്. കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ബുക്കർ ഇന്റർനാഷനൽ പുരസകാരം നേടി സാഹിത്യോലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്തിയതായിരുന്നു പോയവാരത്തെ പ്രധാന വാർത്തകളിലൊന്ന്. ‘ഹാർട്ട് ലാംപ് ’ എന്ന കഥാസമാഹരാത്തിനായിരുന്നു പുരസ്കാരം. അന്നുതന്നെ പ്രസിദ്ധീകരിച്ച ബാനു മുഷ്താഖുമായുള്ള അഭിമുഖം അവരെ അടുത്തറിയാന് കൂടുതൽ അവസരമൊരുക്കി. അനുഭവങ്ങളുടെ കരുത്തുള്ള അക്ഷരത്തെളിച്ചം ഒട്ടും പ്രഭചോരാതെ ആ പ്രീമിയം അഭിമുഖത്തിലൂടെ വായിച്ചത് ലക്ഷക്കണക്കിനു പേരാണ്.
രാജ്യത്തെ 2 പ്രധാന തുറമുഖങ്ങളായ കൊച്ചിയും വിഴിഞ്ഞവും വീണ്ടും വാർത്തകളിലേക്കെത്തുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലൈബീരിൻ ചരക്കുകപ്പലായ എംഎസ്സി എൽസ കൊച്ചി പുറങ്കടലിൽ അപകടത്തിൽപെട്ടത്. കണ്ടെയ്നറുകളുമായി ചരിഞ്ഞ കപ്പൽ പിന്നീട് മുഴുവനായി മുങ്ങി. കപ്പൽ ജീവനക്കാരയ 24 പേരെയും തീരസേനയുടെയും നാവികസേനയുടെ മറ്റൊരു ചരക്കുകപ്പലിന്റെയും പ്രയത്നത്തിൽ രക്ഷിക്കാനായത് നേട്ടമായി. കൊച്ചിക്കൊപ്പം വിഴിഞ്ഞം തുറമുഖവും സജീവമായതോടെ കൂടുതൽ സമുദ്ര–പാരിസ്ഥിതിക സുരക്ഷ ആവശ്യപ്പെടുന്നുണ്ട്. രാജ്യാന്തര നിലവാരം അനുസരിച്ച് നിയന്ത്രണവിധേയമായ ചെറിയ ചോർച്ചകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ മറ്റിടങ്ങളിലുണ്ടായ ചില അപകടങ്ങളുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മൺസൂൺ കേരളത്തിൽ അതിശക്തമായി പ്രവേശിച്ച ദിവസംതന്നെ (24–05) കേരള തീരത്ത് ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടതിനു പിന്നിൽ സമുദ്രകാലാവസ്ഥയുടെ പങ്ക് എന്താണെന്നു വ്യക്തമല്ല. 46 വർഷം മുമ്പ് ഇതുപോലൊരു മൺസൂൺകാലത്താണ് (ജൂലൈ) കേരള ഷിപ്പിങ് കോർപ്പറേഷൻ വക കൈരളി എന്ന ചരക്കുകപ്പൽ ഗോവയ്ക്കടുത്ത് കടലിൽ മുങ്ങി അപ്രത്യക്ഷമായത്.
‘‘ഷര്ട്ടൂരുന്നത് പോലെ ശൈലി മാറ്റണമെന്ന് പറയുന്നത് മനുഷ്യ സാധ്യമാണോ. ഇനി പിണറായി ശൈലി മാറ്റിയെന്നിരിക്കട്ടെ പോയ വോട്ടുകള് തിരിച്ചുവരുമോ. പിണറായി വിജയന് ഏറെ വര്ഷങ്ങളായി രാഷ്ട്രീയത്തിലുള്ള ആളാണ്. അദ്ദേഹത്തിന്റെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്’’. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പിണറായിയുടെ ശൈലീമാറ്റത്തിനായി മുറവിളി ഉയർന്നപ്പോൾ അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. അതേ പിണറായി പിന്നീട് തുടർഭരണം നേടി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണി പരാജയപ്പെട്ടപ്പോൾ ഒരിടത്തും പഴയ ശൈലീ മാറ്റം ചർച്ചയായില്ല. തുടർഭരണത്തിനായുള്ള മനക്കോട്ട കെട്ടി എൽഡിഎഫ് തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാരിന്റെ ക്യാപ്റ്റന് വയസ്സ് 80 തികയുകയാണ്. എൺപത്തിമൂന്നാം വയസ്സിലാണ് വി.എസ്. അച്യുതാനന്ദൻ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്. പിണറായി ആകട്ടെ എൺപതാം വയസ്സിൽ തന്റെ മൂന്നാം സർക്കാരിനായുള്ള കച്ച മുറുക്കുന്നു.
കടല്തീരത്തു നമ്മൾ കളിയായി ഉണ്ടാക്കുന്ന ചെറിയ മണൽക്കൂനയ്ക്ക് എത്ര ഭാരം താങ്ങാനാകും? എത്ര കൂമ്പാരമാക്കിയാലും അതിനു മുകളിലൊരു സിമന്റ് ഇഷ്ടിക വച്ചാൽ, മണൽ രണ്ടുഭാഗത്തേക്കും നിരങ്ങിമാറി ഇഷ്ടിക നേരെ താഴേക്കിറങ്ങും. മലപ്പുറം കൂരിയാട്ട് 12.43 മീറ്റർ ഉയരത്തിൽ നിർമിച്ച ദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞുതാഴ്ന്നതിനെ ഇങ്ങനെ ഉപമിക്കാം. അതേസമയം മണലിനൊപ്പം സിമന്റു ചേർത്തു കുഴച്ചുണ്ടാക്കിയ കൂമ്പാരത്തിനു മുകളിൽ ഇഷ്ടിക വച്ചുനോക്കൂ അത് അനങ്ങാതെ അവിടെത്തന്നെയിരിക്കും. ഇങ്ങനെ ഉറപ്പുള്ള അടിത്തട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ അപകടം ഉണ്ടാകില്ലായിരുന്നെന്നാണ് വൻകിട നിർമാണ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുകളിലെ നിർമിതിയുടെ ഭാരം താങ്ങാനാവാതെ, റോഡിന്റെ അടിഭാഗത്തു നിറച്ച മണ്ണ് വശത്തേക്കു മാറിയെന്ന് (സ്ലിപ് ഫെയ്ലിയർ) സാരം. ഇതിനെ താങ്ങി പ്രതിരോധിക്കാൻ വശത്തെ മതിലിന് (റീടെയ്നിങ് വാൾ) സാധിച്ചില്ലെന്നതും വസ്തുത.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങളിൽ ഏറെ മുന്നിലുള്ളതാണ് എൻഎച്ച് 66 ആറുവരിപ്പാത. മുംബൈ പൻവേൽ മുതൽ കന്യാകുമാരി വരെയാണ് അറുപത്തിയാറാം നമ്പർ ദേശീയപാത അഥവാ എൻഎച്ച് 66 കടന്നുപോകുന്നത്. ഇതിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല കാരോട് വരെ 644 കിലോമീറ്ററാണ് കേരളത്തിൽ. ഈ 644 കി.മീ. 22 റീച്ചുകളാക്കി വിഭജിച്ച് നിർമാണകമ്പനികൾക്ക് നൽകിയാണ് കേരളത്തിലെ ദേശീയപാത വികസനം. ഇതിൽ 17 റീച്ചുകളാണ് പൂർത്തിയാകാൻ ബാക്കി. ഇതിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി നിർമിക്കുന്ന തലപ്പാടി-ചെങ്കള (39 കി.മീ.), കെഎംസി കൺസ്ട്രക്ഷൻസിനു കീഴിലുളള വെങ്ങളം-രാമനാട്ടുകര (കോഴിക്കോട് ബൈപ്പാസ്-28.4 കി.മീ.) ആന്ധ്രപ്രദേശിലെ കെഎൻആർ കൺസ്ട്രക്ഷനു കീഴിലുള്ള രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ.), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ.) എന്നീ നാലു റീച്ചുകൾ മഴപെരുക്കുന്ന ജൂണിനു
സ്റ്റുഡന്റ് സർവീസ് വേഗത്തിലാക്കിയാൽ മാത്രമാണു മാറിയ സാഹചര്യത്തിൽ ഒരു സർവകലാശാലയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കുക, ഈ വാക്കുകൾ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാറിന്റെതാണ്. പഴയ പോലെ എന്നെങ്കിലും പരീക്ഷ നടത്തി എപ്പോഴെങ്കിലും റിസൽട്ട് വരുന്ന രീതിക്കായി കാത്തിരിക്കാൻ വിദ്യാർഥികൾ തയാറല്ല. അവർക്കു വിദേശത്ത് അടക്കം വിവിധ ഓപ്ഷനുകൾ തുറന്നതോടെ സർവകലാശാലകൾ സ്മാർട്ട് ആകേണ്ടി വരുന്നു. ഇത്തരത്തിൽ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് കോട്ടയം എംജി സർവകലാശാല അതിവേഗത്തിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ സർവകലാശാല ഫലം പുറത്തുവിട്ടു. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മേയ്12ന് പ്രസിദ്ധീകരിച്ചത്. ഈ വർഷം സംസ്ഥാനത്ത് അവസാന വർഷ ബിരുദ ഫലം ആദ്യം പ്രസിദ്ധീകരിച്ചതും എംജി സർവകലാശാലയാണ്. 2023ൽ പരീക്ഷ കഴിഞ്ഞ് 14–ാം ദിവസവും 2024ൽ 10–ാം ദിവസവും
പാക്ക് ചാരസംഘടനയായ ഇന്റർ–സർവീസസ് ഇന്റലിജന്സിന്റെ (ഐഎസ്ഐ) തലപ്പത്ത് ഏറ്റവും കുറവു കാലം ഇരുന്ന വ്യക്തി. അത്തരമൊരു നാണക്കേടിന്റെ ചരിത്രമുണ്ട്, ഇപ്പോൾ ഫീൽഡ് മാർഷലായി ഉയർത്തപ്പെട്ട ജനറൽ അസിം മുനീറിന്. ഐഎസ്ഐ തലപ്പത്തേക്ക് മുനീറിനെ നിയമിക്കുന്നത് 2018ൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാനാണ്. എന്നാൽ ഒൻപതു മാസത്തിനിപ്പുറം ഇതേ ഇമ്രാൻ ഖാൻതന്നെ ഇയാളെ പുറത്താക്കി. ഇമ്രാന്റെ ഭാര്യ ബുഷ്റ ബീവിയുടെ പേരിലുള്ള അഴിമതിക്കേസിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനായിരുന്നു ഇത്. പുറത്താക്കപ്പെട്ട മുനീർ അണിയറയിൽ കരുക്കൾ നീക്കുകയായിരുന്നു. അത് ലക്ഷ്യം കണ്ടത് 2022 ഏപ്രിലിൽ. സൈന്യത്തിന്റെ പിന്തുണയോടെ നടന്ന വമ്പൻ അട്ടിമറിയിൽ ഇമ്രാന്റെ പ്രധാനമന്ത്രിസ്ഥാനം തെറിച്ചു. ആ വർഷം നവംബറിൽ മുനീർ കരസേന മേധാവിയായി. അധികം വൈകാതെ ഇമ്രാൻ ജയിലിലുമായി. നിലവിൽ 14 വർഷത്തെ ജയിൽ ശിഷ അനുഭവിക്കുകയാണ് ഇമ്രാൻ. ഭാര്യ ബുഷ്റയും അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുകയാണ്. 2019ൽ പുൽവാമയിൽ ഭീകരാക്രമണം നടക്കുമ്പോൾ ഐഎസ്ഐ തലപ്പത്ത് മുനീറായിരുന്നു. വർഷങ്ങൾക്കിപ്പുറം പഹൽഗാം ഭീകരാക്രമണം നടക്കുമ്പോൾ പാക്ക് കരസേന മേധാവിയും മുനീറാണ്. ഇതിനെ സ്വഭാവികമെന്നു പറഞ്ഞ് തള്ളിക്കളയാൻ ഇന്ത്യ ഒരുക്കമല്ല. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനേറ്റ നാണക്കേടിനിടയിലാണ് ഫീൽഡ് മാർഷൽ പദവിയിലേക്ക് മുനീർ എത്തിയിരിക്കുന്നത്. പട്ടാളത്തിനു സംഭവിച്ച നാണക്കേട് മറയ്ക്കാനുള്ള പാക്ക് തന്ത്രമായി ഇതിനെ കണക്കാക്കുന്നവരും ഏറെ. സൈന്യത്തിലും പാക്ക് സുപ്രീംകോടതിയിലും വരെ തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന വിധം നിയമനിർമാണങ്ങളിൽ വരെ ഇടപെട്ടാണ് മുനീറിന്റെ ‘ഭരണം’. 2027 വരെ തനിക്ക് കാലാവധി ‘സ്വയം നീട്ടിയുള്ള’ നിയമനിർമാണവും ഇതിനിടെ ഇയാൾ നടത്തിയിരുന്നു. പാക്കിസ്ഥാനിലെ സൈനിക– രാഷ്ട്രീയ– നിയമ മേഖലയിൽ മാത്രമല്ല, പാക്ക് സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ശ്രമങ്ങളിലും ഇയാൾ പങ്കാളിയാണ്. എന്നാൽ അതിനിടെ ബലൂചിസ്ഥാനിൽനിന്നുൾപ്പെടെ വിമതരുടെ ആക്രമണവും ട്രെയിൻ തട്ടിയെടുക്കലും ഉൾപ്പെടെയുള്ള നാണക്കേട് വേറെയും.
മണിപ്പുർ കുന്നുകളിലെ പുൽമേടുകളിൽ വളരുന്ന പൂവാണ് സിറോയ് ലില്ലി. മേയ് അവസാനം പൂക്കുന്ന ലില്ലി പൂക്കൾ മണിപ്പുരിന്റെ സംസ്ഥാന പുഷ്പം കൂടിയാണ്. മണിപ്പുർ കലാപത്തിന്റെ മഞ്ഞുരുക്കത്തിന് സിറോയ് പൂക്കളുടെ ഉത്സവം വേദിയാകുമോ എന്നു കാത്തിരിക്കുകയാണ് സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കുന്നവർ. രണ്ടു വർഷം പിന്നിട്ട മണിപ്പുർ വംശീയ കലാപത്തിൽ ആദ്യമായി മെയ്തെയ് വിഭാഗക്കാരും കുക്കി ഗോത്രങ്ങളും ഒരേ വേദിയിൽ എത്തുന്നത് സിറോയ് ലില്ലി ഫെസ്റ്റിവലിൽ ആണ്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രുലിൽ ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം ആഘോഷം കൂടിയായ സിറോയ് ലില്ലി ഫെസ്റ്റിവൽ. നാളെ (20) മുതൽ 24 വരെയാണ് ഉത്സവം. 2023 മേയ് 3നായിരുന്നു മണിപ്പുർ കലാപത്തിന്റെ ആരംഭം. 270ൽ പരം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത കലാപം രാജ്യത്തെ ഏറ്റവും ദീർഘമേറിയ കലാപമായി ഇന്നും തുടരുന്നു. കലാപം ആരംഭിച്ചതോടെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ഇംഫാൽ താഴ് വരയിൽനിന്നു കുക്കി ഗോത്രങ്ങൾ പലായനം ചെയ്തു. കുക്കി വംശജനായ ഡിജിപിയും മുതിർന്ന ഉദ്യോഗസ്ഥരും എംഎൽഎമാരും വരെ ഇങ്ങനെ നാടുവിട്ടു.
ഇന്ത്യ–പാക്ക് സംഘർഷത്തിൽ, രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടുന്ന കാരിയർ ഗ്രൂപ്പിന്റെ (വിമാനവാഹിനി വ്യൂഹം) ദൗത്യമെന്തായിരുന്നു? ഇരു രാജ്യങ്ങളും തമ്മിലുള്ള ആകാശയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിൽ ഏറെ ആവർത്തിക്കപ്പെട്ട ചോദ്യമാണിത്. ആകാശയുദ്ധത്തിൽ വിക്രാന്തിൽ നിന്നുള്ള വിമാനങ്ങൾ പങ്കെടുത്തുവെന്നും കറാച്ചി തുറമുഖം തകർത്തുവെന്നും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കാൻ തയാറാകാതിരുന്ന ഈ റിപ്പോർട്ടുകളൊന്നും സത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. സംഘർഷത്തെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ മൂന്നു സേനകളുടെയും സംയുക്ത പത്രസമ്മേളനങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നുവെങ്കിലും വിക്രാന്തിനെപ്പറ്റി അധികമൊന്നും പറയാൻ നാവികസേന തയാറായിരുന്നില്ല. പൂർണയുദ്ധസജ്ജമായ വിക്രാന്ത് അറബിക്കടലിലെ തന്ത്രപ്രധാന മേഖലയിൽ, സംഘർഷത്തിൽ ആവശ്യമെങ്കിൽ ഇടപെടാൻ തക്ക ദൂരത്തായി വിന്യസിച്ചിരുന്നു എന്ന വിവരം മാത്രമാണു നാവികസേന പുറത്തുവിട്ടത്. എന്തായിരുന്നു വിക്രാന്തിന്റെ ചുമതല ? എവിടെ ആയിരുന്നു വിക്രാന്ത് ആ ദിവസങ്ങളിൽ.
2025 മേയ് 9, 10 രാത്രികൾ പാക്കിസ്ഥാൻ സേന ഒരിക്കലും മറക്കില്ല. അതിർത്തി കടന്നെത്തിയ ഇന്ത്യൻ മിസൈലുകളും ബോംബുകളും തന്ത്രപ്രധാന നഗരങ്ങളിലെ വ്യോമ താവളങ്ങള് തകർക്കുമ്പോൾ പാക്ക് സൈനികർ ഉറങ്ങുകയായിരുന്നു. ആരെയും ഉണര്ത്താതെ കൃത്യം നിർവഹിച്ചതിനു ശേഷമാണ് പാക്ക് മേധാവികൾ പോലും സംഭവം അറിയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സാങ്കേതിക സംവിധാനങ്ങളുടെ വലിയ വിജയം കൂടിയായിരുന്നു അത്. ഈ വിജയത്തോടെ ഇന്ത്യയുടെ ആയുധങ്ങളും ടെക്നോളജിയും രാജ്യാന്തര പ്രതിരോധ വിപണിയിൽ വീണ്ടും വലിയ ചർച്ചയായി. അതെ, പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ലോക രാജ്യങ്ങള്ക്കിടയിൽ ഒരു പ്രതിരോധ കയറ്റുമതി ശക്തിയായി മാറുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. ഒരുകാലത്ത് പ്രതിരോധ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കാരിൽ മുൻനിരയിലുണ്ടായിരുന്ന ഇന്ത്യ ഇന്ന് ആഗോള വിപണിയിലെ കയറ്റുമതി ശക്തികളിലൊന്നായി മാറിയിരിക്കുന്നു. വിദേശത്തു നിന്ന് പ്രതിരോധ ഉൽപന്നങ്ങൾ വാങ്ങുന്നത് വെട്ടിക്കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തത്. 2024-25ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഭേദിച്ച് 23,622 കോടിയിലെത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 2013-14 ൽ ഇത് കേവലം 686 കോടിയായിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ 34 മടങ്ങ് വർധന. എന്താണ് ഇത്തരമൊരു കുതിപ്പിന് ഇന്ധനം പകർന്നത്? ഇറക്കുമതിയെ ഏറെ ആശ്രയിച്ചിരുന്ന രാജ്യത്തു നിന്ന് ഇന്ന് ലോകമെമ്പാടുമുള്ള 80 രാജ്യങ്ങൾക്ക് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റു സംവിധാനങ്ങൾ, ഹൈടെക് പ്രതിരോധ ഘടകങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലേക്ക് ഇന്ത്യ എങ്ങനെയാണ് എത്തിയത്? ഈ മേഖലയിൽ നിന്ന് ഭാവിയിൽ ഇന്ത്യ എത്രത്തോളം വിദേശനാണ്യമാണ് പ്രതീക്ഷിക്കുന്നത്?
യുട്യൂബിലെ മിന്നും താരമാണ് ഹരിയാനയിലെ ഹിസാർ സ്വദേശിനി ജ്യോതി മൽഹോത്ര. 33 വയസ്സുകാരിയായ ജ്യോതിക്ക് 3.77 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ‘ട്രാവൽ വിത്ത് ജോ’ എന്ന യുട്യൂബ് ചാനലും 1.32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. പക്ഷേ ജ്യോതി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സമൂഹമാധ്യമത്തിലെ ഇടപെടലിന്റെ പേരിൽ അല്ല, മറിച്ച് ഇന്ത്യയിലെ നിർണായക സുരക്ഷാ വിവരങ്ങൾ പാക്കിസ്ഥാനി ചാര ശൃംഖലയ്ക്ക് ചോർത്തി നൽകിയതിനാണ്. എന്താണ് ഇന്ത്യക്കാരിയായ ജ്യോതിക്ക് പാക്കിസ്ഥാനി ചാര ശൃംഖലയുമുള്ള ബന്ധം? ‘ഓപ്പറേഷൻ സിന്ദൂരിന്’ ശേഷം ഇന്ത്യൻ മണ്ണിൽനിന്ന് പിടിയിലായ ജ്യോതി ശരിക്കും ആരാണ്? രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി എങ്ങനെയാണ് പാക്കിസ്ഥാനി ചാര ശൃംഖലയുമായി ബന്ധം സ്ഥാപിച്ചത്? ഇന്ത്യ പുറത്താക്കിയ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന് എന്താണ് ഇതിലുള്ള പങ്ക്?
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ലോകരാജ്യങ്ങളുടെ കണ്ണുകൾ പതിയുന്നത് ഇന്ത്യൻ നിര്മിത ആയുധങ്ങളിലാണ്. പാക്ക് വ്യോമ പ്രതിരോധക്കണ്ണുകൾ വെട്ടിച്ച് കൃത്യതയോടെ പ്രഹരിച്ച ബ്രഹ്മോസിനാണ് അന്വേഷണങ്ങൾ ഏറെയും. ചൈനയുടെ ഭീഷണി നേരിടുന്ന ഫിലിപ്പീൻസ് മുൻേപ ബ്രഹ്മോസ് സ്വന്തമാക്കിയിരുന്നു. ഈ വഴിയേ ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യയുടെ കരുത്തനെ സ്വന്തമാക്കാൻ കൊതിക്കുകയാണ്. എങ്ങനെയാണ് ഇന്ത്യ ബ്രഹ്മോസ് നിർമിച്ചത്, ശേഷി കൂട്ടി കരുത്തനാക്കിയത്. ബ്രഹ്മോസിനെ കുറിച്ച് പ്രീമിയം തയാറാക്കിയ ലേഖനം വായിക്കാൻ ലക്ഷക്കണക്കിനു വായനക്കാരാണ് താൽപര്യം കാട്ടിയത്. ഓപ്പറേഷൻ സിന്ദൂറിൽ പാക്ക് ഭീകരതയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം അണിചേർന്നിരുന്നു. അതേസമയം തുർക്കി പാക്കിസ്ഥാനൊപ്പമാണ് നിലകൊണ്ടത്. ഇന്ത്യയ്ക്കു നേരെ തൊടുക്കാന് തുർക്കി നിർമിത ഡ്രോണുകളാണ് പാക്കിസ്ഥാൻ ആശ്രയിച്ചത്. എന്തുകൊണ്ടാണ് തുർക്കി ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചത്. തുര്ക്കിയുടെ തീരുമാനത്തെ എങ്ങനെയാവും ഇന്ത്യ പ്രതിരോധിക്കുക. നയതന്ത്ര ഇടപാടുകള് വിശകലനം ചെയ്ത പ്രീമിയം ലേഖനവും പോയവാരം ഏറെ ശ്രദ്ധ നേടി.
ചിത്രകാരനാണ് മുൻ എംഎൽഎ പ്രദീപ് കുമാർ. അതിലേറെ ജനകീയനായ രാഷ്ട്രീയക്കാരനാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന പുതിയ പാർട്ടി നിയോഗമെത്തുമ്പോൾ കലാകാരന്റെ സൗമ്യതയും രാഷ്ട്രീയക്കാരന്റെ കാർക്കശ്യവും സെക്രട്ടേറിയറ്റിൽ മാറ്റുരയ്ക്കപ്പെടും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരിൽ രാഷ്ട്രീയ നിയമനം ലഭിച്ചവരിൽ രണ്ടുപേരും അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്നു; എം.വി.ജയരാജനും, കെ.കെ.രാഗേഷും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായ ഘട്ടത്തിൽ വിവാദങ്ങളില്ലാതെ ഓഫിസിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രദീപിനു മുന്നിലുള്ളത്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ‘അരക്കില്ലം’ പ്രയോഗത്തെ അതീജീവിച്ചാണ് സുപ്രധാന പദവിയിലേക്ക് പ്രദീപ് കുമാറെത്തുന്നത്. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് തോൽവി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുമ്പോൾ അതിലൊരു ചതിയുടെ കഥയുണ്ടെന്നായിരുന്നു പാർട്ടിയിലെ തന്നെ പ്രചാരണം. മത്സരത്തിന് പ്രദീപിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, എം.കെ. രാഘവന്റെ ജനകീയതയോട് കിടപിടിക്കാൻ പ്രദീപ് കുമാറിന്റെ ജനകീയമുഖത്തിനു കഴിയുമെന്നായിരുന്നു പാർട്ടി വാദം. ചില രാഷ്ട്രീയ കണക്കുകൂട്ടലുകൾ പ്രദീപിനെ അനുകൂലിക്കുന്നവരുടെ മുന്നിലുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം, പുനസംഘടനയില് മന്ത്രിസഭയിലേക്കുള്ള വരവ്. ജയിച്ചാലും തോറ്റാലും അതിന്റെ പേരിൽ സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്താം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം തനിക്കു വോട്ടുമറിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർഥി കെ. പ്രകാശ്ബാബു രംഗത്തെത്തിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടി.
പഹൽഗാമിൽ പാക്ക് ഭീകരർ വെടിയുതിർത്ത് വിലപ്പെട്ട ജീവനുകളെടുത്തതിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടി ലോകം കണ്ടത് ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ്. സാധാരണ ക്യാമറകളുടെ കണ്ണെത്താത്ത രഹസ്യങ്ങളിലേക്ക് ആകാശത്തുനിന്നു കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ഉപഗ്രഹങ്ങൾ. അതിർത്തി മേഖലയിലെ ഇന്ത്യയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഐഎസ്ആർഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ പങ്ക് വലുതാണ്. ഈ ഉപഗ്രഹ നിരയിലേക്കാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയതായി റിസാറ്റ്–1ബി ഉപഗ്രഹത്തെ നിയോഗിക്കുന്നത്. വലുപ്പം നോക്കിയാൽ ശരാശരി ലാർജ് എസ്യുവി വിഭാഗത്തിലെ കാറിനെക്കാൾ അൽപം ഭാരം കുറവാണ് റിസാറ്റ്–1ബി ഉപഗ്രഹത്തിന്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ (എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്) ശൃംഖലയിൽ ഉൾപ്പെടുന്നതിനാൽ ഇഒഎസ്–09 എന്നും റിസാറ്റ്–1ബി വിളിക്കപ്പെടുന്നു. ശ്രീഹരിക്കോട്ടയിലെ
പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ പോരാട്ടത്തിന്റെ വിശദാംശങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ, തുടർച്ചയായി ഉയർന്നുകേൾക്കുന്ന പേരാണ് ബ്രഹ്മോസ്; ഇന്ത്യയുടെ മിസൈൽ ശേഖരത്തിലെ ബ്രഹ്മാസ്ത്രം. പാക്ക് സേനാ താവളങ്ങൾക്കു നേരെ ഇന്ത്യ ബ്രഹ്മോസ് പ്രയോഗിച്ചെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ തുടരുമ്പോൾ, ഒരുകാര്യമുറപ്പ് – നമ്മുടെ ആയുധക്കരുത്തിന്റെ തലയെടുപ്പായി ബ്രഹ്മോസ് നിൽക്കുമ്പോൾ, ഏത് എതിരാളിയെയും നേരിടാൻ ഇന്ത്യ സുസജ്ജം. 1998ഫെബ്രുവരി 12ലെ ഉടമ്പടിപ്രകാരം ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ‘ബ്രഹ്മോസ്’. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ എന്ന പെരുമയോടെയാണ് ബ്രഹ്മോസ് വികസിപ്പിച്ചിരിക്കുന്നത്. ശബ്ദത്തേക്കാൾ
ഭൂമിശാസ്ത്ര വിദഗ്ധരെ സംബന്ധിച്ചിടത്തോളം പ്ലേറ്റ് ടെക്റ്റോണിക്സുമായി ബന്ധപ്പെട്ടു നിലവിൽ ഭൂമിയിൽ നടക്കുന്ന സംഭവബഹുലവും വിസ്മയകരവുമായ കാര്യമാണ് ഇന്ത്യൻ പ്ലേറ്റിന്റെ യൂറേഷ്യൻ പ്ലേറ്റിലേക്കുള്ള ഇടിച്ചു കയറ്റം. അനുദിനം കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. പ്രതിവർഷം അഞ്ചു സെന്റിമീറ്ററിലേറെ ഈ തള്ളിക്കയറ്റം തുടരുന്നു.അതിന്റെ അനന്തര ഫലമായി ഹിമാലയസാനുക്കൾ കൂടുതൽ ഉയരം കൈവരിക്കുന്നു. ഇതിന്റെയെല്ലാം അനുബന്ധമായി ഭൂമികുലുക്കങ്ങളും മറ്റുമായി മറ്റൊരു മേളം. എന്നാൽ കാര്യങ്ങൾ ഇവിടംകൊണ്ടും തീരില്ല എന്നതാണു പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ. വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള ഡീലാമിനേഷൻ (Delamination) എന്ന പ്രക്രിയയിലൂടെ ഇന്ത്യൻ പ്ലേറ്റ് കടന്നു പോകുകയാണത്രേ. പല പാളികളായുള്ള ഒന്നിന്റെ പാളികൾ വേർപിരിഞ്ഞു മാറുന്നതിനെയാണ് ഡീലാമിനേഷൻ എന്നു വിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ഇന്ത്യൻ പ്ലേറ്റ് രണ്ടു പാളികളായി പിരിയുന്നു. വരുന്ന കാലങ്ങൾ ഇന്ത്യൻ പ്ലേറ്റിനും അതിലെ ജീവജാലങ്ങൾക്കുമെല്ലാം ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളുടേതാകാം എന്നു ചുരുക്കം. അതിലേക്ക് പോകും മുൻപേ ഇന്ത്യൻ പ്ലേറ്റ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ ചരിത്രത്തെക്കുറിച്ച്.
‘വിവാഹം കഴിഞ്ഞില്ലേ... ഇനി കുട്ടികൾ വൈകേണ്ട...’ ഇതു കേൾക്കുമ്പോൾ വിവാഹം കഴിഞ്ഞ ദമ്പതികൾക്കുള്ള വീട്ടിലെ മൂത്ത കാരണവരുടെ ഉപദേശമായി തോന്നുന്നുണ്ടോ... ഉപദേശം തന്നെയാണ് പക്ഷേ വീട്ടിലെ കാരണവരുടെയല്ല, ഒരു സംസ്ഥാനത്തിന്റെ തലവന്റേതാണ്. ‘നേരത്തേയാണെങ്കിൽ സമയമെടുത്ത് കുടുംബാസൂത്രണത്തെപ്പറ്റി ആലോചിക്കണം എന്നൊക്കെയായിരിക്കും ഞാൻ പറയുക, പക്ഷേ ഇപ്പോൾ അതല്ല അവസ്ഥ’ എന്ന വാക്കുകൾ കൂടി കേൾക്കുമ്പോൾ ഈ ഉപദേശത്തിനു പിന്നിൽ മറ്റെന്തോ ആശങ്ക കൂടി ഉണ്ടെന്നത് വ്യക്തമാകും. ശരിയാണ്. അത്തരമൊരു ആശങ്കയിൽനിന്നു തന്നെയാണ് ആ വാക്കുകൾ വന്നത്. പറഞ്ഞതാകട്ടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. ഒരുകാലത്ത് കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണത്തിന് ആഹ്വാനം ചെയ്തപ്പോൾ അത് ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് തങ്ങളുടേതെന്ന ഓർമപ്പെടുത്തലും ഇതിനൊപ്പം സ്റ്റാലിനിൽനിന്ന് ഉണ്ടായിരുന്നു. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന് സ്വയം അഭിമാനം കൊള്ളുകയും എന്നാൽ ഇനി അത്തരമൊരു ജനകീയാസൂത്രണത്തിലേക്കു കടന്നാൽ അത് സംസ്ഥാനത്തിന് അപകടമാകുമെന്നും എന്തുകൊണ്ടാണ് സ്റ്റാലിനു പറയേണ്ടി വന്നത്?
മേയ് 8 രാത്രി. ആകാശ ആക്രമണങ്ങളിൽ ഇന്ത്യ– പാക്ക് അതിർത്തി സംഘർഷഭരിതമായ ദിനം. ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെല്ലാം ആകാശത്തുവച്ചുതന്നെ തകർക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. ആ രാത്രിയിൽ ഒരു കാര്യം കൂടി ഇന്ത്യയ്ക്കു മനസ്സിലായി. ഇന്ത്യൻ അതിർത്തിയിലേക്ക് പാക്കിസ്ഥാൻ അയച്ച 300–400 ഡ്രോണുകളെങ്കിലും തുർക്കിയിൽ നിർമിച്ചതാണ്. പലയിടങ്ങളിലായി പതിച്ച ഡ്രോൺ ഭാഗങ്ങൾ പരിശോധിച്ചതിൽനിന്ന് ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ലേ മുതൽ സർ ക്രീക്ക് വരെ സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത് തുർക്കി നിർമിത സോംഗർ അസിസ്ഗാർഡ് (SONGAR ASISGUARD) ഡ്രോണുകൾ ഉപയോഗിച്ചാണെന്നായിരുന്നു കണ്ടെത്തല്. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശ നിർമിത ഡ്രോണാണിത്. അതാണ് പാക്കിസ്ഥാന് കൈമാറിയതും. ഇതിന്മേല് കൂടുതൽ പരിശോധന നടത്തി വരികയാണെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും മേയ് എട്ടിനു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ് തുർക്കി, കശ്മീരിൽ അവരെ നിരന്തരം പിന്തുണച്ചിട്ടുള്ള അവരുടെ ഏറ്റവും
‘ഈ സംഘർഷം എവിടെച്ചെന്നവസാനിക്കും’ എന്നായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. മേയ് ഏഴിന് ഇന്ത്യൻ ആക്രമണത്തിൽ പാക്ക് ഭീകര ക്യാംപുകൾ തകർത്തതിനു പിന്നാലെ അത്രയേറെ സംഘർഷഭരിതമായിരുന്നു അതിർത്തി. പക്ഷേ ഒരു കൂട്ടർക്ക് കൃത്യമായി അറിയാമായിരുന്നു, ഈ സംഘർഷം അധികം നീളില്ലെന്ന്. മറ്റാർക്കുമല്ല, പാക്കിസ്ഥാനുതന്നെ. കാരണം, സംഘർഷം നീണ്ടുപോവുകയാണെങ്കിൽ തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില തകരുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. ഇതുമാത്രമല്ല പാക്ക് വെടിനിർത്തലിനു പിന്നിലെ കാരണം. പഹൽഗാമിൽ രാജ്യത്തിനേറ്റ മുറിവിനു തക്ക തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനെ ഏൽപിച്ച ജോലി അവർ കൃത്യമായി, കുറഞ്ഞ സമയത്തിൽ ചെയ്തു തീർത്തതോടെയാണ് പാക്കിസ്ഥാൻ യഥാർഥത്തിൽ പ്രതിസന്ധിയിലായത്. ഇനിയെന്തു ചെയ്യുമെന്ന അവസ്ഥ. പക്ഷേ, തുറന്ന യുദ്ധത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരുന്ന രണ്ടുരാജ്യങ്ങള് സംഘർഷത്തിനു സഡൻ ബ്രേക്കിടുമ്പോൾ മാറിയ ഇന്ത്യയുടെ കരുത്തുറ്റ മുഖം സിന്ദൂരശോഭയോടെ തെളിഞ്ഞു നിൽക്കുകയാണ്. അതിർത്തി കടന്ന് ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി പാക്ക് മുറ്റത്തു നൽകാൻ അതിർത്തി പോലും കടക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ സൈന്യം തെളിയിച്ചു. അത്രയേറെ കരുത്തുറ്റതായിരിക്കുന്നു ഇന്ത്യൻ ആയുധ ശേഖരം.
ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ് ഇന്ത്യ. ജപ്പാനെ പിന്തള്ളി 2025ൽതന്നെ ഇന്ത്യ ഈ നേട്ടം ചൂടുമെന്ന് പറഞ്ഞത് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ഇതേ ഐഎംഎഫിന്റെ മുൻപിൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണത്തിനായി പോലും യാചിച്ചുനിൽക്കുകയാണ് പാക്കിസ്ഥാൻ. എന്നിട്ടും പക്ഷേ, ഇന്ത്യയോട് യുദ്ധവെറികൊള്ളുകയാണ് ആ രാജ്യം. പാപ്പരത്തത്തിന്റെ പടിവാതിലിൽ നിന്ന് കഷ്ടിച്ചുമാത്രം അകന്നുനിൽക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യയുമായി ഒരു യുദ്ധം താങ്ങാനാകുമോ? നിലവിലൊരു യുദ്ധം നടന്നാൽ അതു പാക്കിസ്ഥാന്റെ സമ്പദ്വ്യസ്ഥയെ തച്ചുതകർക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് റേറ്റിങ് ഏജൻസിയായ മൂഡീസും വ്യക്തമാക്കിയിരുന്നു. സമീപഭാവിയിലെങ്ങും ആ തകർച്ചയിൽനിന്ന് കരകയറാനും പാക്കിസ്ഥാനു കഴിയില്ല. 2024ലെ കണക്കുപ്രകാരം ഏതാണ്ട് 13,000 കോടി ഡോളറിന്റെ (ഏകദേശം 11 ലക്ഷം കോടി രൂപ) വിദേശ കടക്കെണിയിലാണ് പാക്കിസ്ഥാൻ. ഇതിൽതന്നെ
Results 1-25 of 971
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.